ജമ്മു: ജയ്ഷ് ഇ മുഹമ്മദ് സ്വയംപ്രഖ്യാപിത കമാൻഡർ ഉൾപ്പെടെ മൂന്നു പാക് ഭീകരരെ അമർച്ച ചെയ്ത കിഷ്ത്വാറിലെ സൈനികനടപടി നീണ്ടത് 326 ദിവസം.
പ്രദേശത്തെ ദുഷ്കരമായ മലമടക്കുകളിൽ പ്രതികൂല കാലാവസ്ഥയെ അഭിമുഖീകരിച്ചാണ് സൈന്യത്തിന്റെ നിർണായകനേട്ടം. സൈന്യവും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ നീക്കമാണു വിജയത്തിലെത്തിയത്.
കൊടുംഭീകരനായ ജയ്ഷ് ഇ മുഹമ്മദ് കമാൻഡർ സെയ്ഫുള്ളയും കൊല്ലപ്പെട്ടവരിൽ ഉണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാക് പൗരനായ ഇയാൾ സെയ്ഫുള്ള അഞ്ചുവർഷം മുന്‍പാണു കാഷ്മീരിലേക്കു നുഴഞ്ഞുകയറിയത്.